Friday, December 7, 2007

A monsoon to haunt!

The dark sky pelleted again; this time with heavier drops.
The waiter peeped out of the veranda door and called out, "Sir, you might want to move inside - you'll get wet".
I smiled and waved him off "Its okay, I'm enjoying it".
"Fine, sir", he smiled and disappeared.

It was half past six on a Friday evening, and I sat there at the Coffee beanz veranda atop Bhavani, watching the soft steam whirling away from my hot cup of Mocha beans.

The view from here is awesome, especially on a clear day! The roof-top of Bhavani, which itself is on a hill, is like 250 feet above sea level. What do you need to relax after a tough day at work..? I'll say, all you need is this lush green coconut tree canopy spread around, melting into the million crimson mirrors of Arabian sea; the sweet air of coastal Kerala gently caressing your hair; the calm distant blue-green mountains of the Western Ghats... and of course, a hot cup of mocha and a musical backdrop of Ray Charles or Norah Jones.

Wednesday, September 26, 2007

അനന്തസ്നേഹത്തില്‍ ആശ്രയം തേടി...

പ്രശനങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ സാധാരണമാണ്. ഒട്ടു മിക്ക പ്രശ്നങ്ങളും നാം ദൈനംദിന കര്‍മ്മങ്ങള്‍ പോലെ പരിഹരിച്ചു പോരുന്നു... പക്ഷേ, ചിലപ്പോള്‍ ചിലവ വരുന്നു... നമ്മുക്കു പരിഹരിയ്ക്കാന്‍ പ്രയാസമുള്ളവ... അപ്പോഴാണു നാം പതറുക.

സുപരിചിതമായ ഒരു ശബ്ദം ഞാന്‍ കേട്ടു: “ഒരു ഉപമ ഞാന്‍ പറയാം, നീ കേള്‍ക്കുക.

മുറ്റത്തു ചിതറിക്കിടന്ന കുഞ്ഞു കല്ലുകള്‍ പെറുക്കിവച്ച് കളിയ്ക്കുകയായിരുന്നു, ഒരു അഞ്ചുവയസ്സുകാരന്‍. അവന്റെ കുഞ്ഞുകൈകളില്‍ ഒതുങ്ങുന്ന പാറക്കല്ലുകള്‍ അവന്‍ ഓടിനടന്നു പെറുക്കി. ഇത്തിരി സമയം കൊണ്ട് അവിടെ ഉണ്ടായിരുന്ന കുഞ്ഞു കല്ലുകള്‍ മുഴുവന്‍ തീര്‍ന്നു. അവന്റെ ദൃഷ്ടി, ഇത്തിരികൂടി വലിയ ഒരു കല്ലില്‍ പതിഞ്ഞു. അവന്‍ അതില്‍ കൈകള്‍ വച്ചു. ഒന്നു വലിച്ചു, പക്ഷേ, കല്ല് അനങ്ങിയില്ല, അത് അവന്റെ ശക്തിയ്ക്കതീതമായിരുന്നു. അവന്‍ പരാജയം സമ്മതിച്ചില്ല; വീണ്ടും വലിച്ചു നോക്കി. കൈ തെന്നി അവന്‍ മണ്ണില്‍ വീണു. പക്ഷേ, അവന്‍ വീണ്ടും എഴുന്നേറ്റു, ഉത്സാഹത്തോടെ അതില്‍ തള്ളി നോക്കി. കല്ല് വഴങ്ങിയില്ല. അവന്റെ മന്ദഹാസം മായാന്‍ തുടങ്ങി,

Tuesday, September 25, 2007

പാഠങ്ങളും ക്ലേശങ്ങളും

ഞാന്‍ അവിടുത്തോടു പറഞ്ഞു: “എന്റെ ദൈവമേ, കുറച്ചുനാളായി ഞാന്‍ ഒരു പ്രത്യേക വിഷയത്തെപ്പറ്റി ധ്യാനിയ്ക്കുകയാണെന്ന് അങ്ങേയ്ക്കറിയാമല്ലോ, പക്ഷേ ഇതു വരെ അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ എനിയ്ക്കു സാധിച്ചിട്ടില്ല. എന്റെ ചിന്തയും ഗവേഷണങ്ങളും അപര്യാപ്തമായി എനിയ്ക്കു തോന്നുന്നു. അങ്ങാണല്ലോ ഈ വിഷയം എന്നോട് സൂചിപ്പിച്ചത്! ഞാന്‍ പഠിയ്ക്കണം എന്നു കരുതി തന്നെയാണല്ലോ അവിടുന്ന് അത് അവതരിപ്പിച്ചത്. ഞാന്‍ ഇതാ അപേക്ഷിയ്ക്കുന്നു, അവിടുന്നാണല്ലോ ഏറ്റവും പ്രഗത്ഭനായ ഗുരുവും, എല്ലാ ജ്ഞാനത്തിന്റെയും ഉറവിടവും! എനിയ്ക്ക് ഇതു ശരിയായി പറഞ്ഞു തരേണമേ!”

സുപരിചിതമായ സ്വരം ഞാന്‍ ശ്രവിച്ചു: “നീ ചോദിയ്ക്കുന്നതിന്റെ ആഴവും വ്യാപ്തിയും നീ അറിയുന്നല്ലോ, അല്ലേ?.ആ വിഷയം, ലഘുവായ ഒന്നല്ല, അത് അഭ്യസിയ്ക്കുക എന്നത് ലളിതമായ കാര്യവുമല്ല. എന്നാല്‍ എന്റെ സഹായം കൂടാതെ അത് പരിശീലിയ്ക്കാനും നിനക്കാവില്ല. ശരി, നീ എന്നോട് ചോദിച്ചതു കൊണ്ട് ഞാന്‍ നിന്നെ അത് അഭ്യസിപ്പിക്കാം. എന്നാല്‍, ഏതൊരു വിദ്യയും സ്വായത്തമാക്കു‌വാന്‍ സമര്‍പ്പണം ആവശ്യമാണ്, ക്ലേശങ്ങള്‍ സഹിയ്ക്കേണ്ടതുണ്ട്! അതിനു നീ തയ്യാറാണോ?”

Monday, September 24, 2007

പരീക്ഷണങ്ങളും പ്രൊമോഷനും

ഞാന്‍ ചോദിച്ചു “ദൈവമേ, പരീക്ഷണങ്ങളെന്തിന്, അതിത്രയേറെ നീട്ടുന്നതെന്തിന്? ഇവ എന്തിനെന്നറിയാമെങ്കില്‍, ഒരു പക്ഷേ, എനിയ്ക്ക് പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയോട് സഹകരിക്കാമല്ലോ.”

സുപരിചിതമായ ഒരു സ്വരം ഞാന്‍ ശ്രവിച്ചു, ആ സ്വരം മന്ത്രിച്ചു : “നീ ചോദിച്ചു, ഇതാ ഞാന്‍ ഉത്തരം തരുന്നു... നീ കേള്‍ക്കുക. ഒരു കഥ ഞാന്‍ പറയാം.

ഒരിടത്തൊരിടത്ത് ഒരിയ്ക്കല്‍ മിടുക്കനായ ഒരു കുട്ടിയുണ്ടായിരുന്നു. സമയമായപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അവനെ വിദ്യ അഭ്യസിയ്ക്കാനായി ഗുരുവിന്റെ പക്കല്‍ കൊണ്ടുചെന്നാക്കി. ഗുരു ജ്ഞാനിയും ശിഷ്യവത്സലനും ആയിരുന്നു. തന്റെ മിടുക്കും നന്മയും ചുറുചുറുക്കും മൂലം കുട്ടി അധികം താമസിക്കാതെ ഗുരുവിന്റെ പ്രിയ ശിഷ്യനായി മാറി. ഗുരു അവനെ ഏറെ സ്നേഹിച്ചു. ഗുരുവിനെ സന്തോഷിപ്പിക്കുക എന്നത് അവന്റെ ഏറ്റവും വലിയ ലക്ഷ്യമായി മാറി.

Sunday, September 23, 2007

അപ്പോ, ദ് എന്താന്ന്വച്ചാല്‍...

ഇന്ന് ഞായറാഴ്‌ച, പതിവു പോലെ എന്റെ പിള്ളേര്‍‌ക്ക് (അതായത്, ആലപ്പുഴ തത്തം‌പള്ളി സെയ്‌ന്റ് മൈക്കിള്‍‌സ് സണ്‍‌ഡേ സ്കൂളിലെ VIII A-ല് ഞാന്‍ പഠിപ്പിക്കുന്ന 31 കുട്ട്യോള് ) കഥകളും, അനുഭവങ്ങളും, ഉപമകളും, ടിപ്സ് & ട്രിക്‌സും ഒക്കെ ചേര്‍ത്ത ക്ലാസ്സ് എടുത്തുകൊണ്ടിരുന്നപ്പോള്‍, അവരു ചോദിച്ചു, “സാറേ, സാറിന് ഇതെല്ലാം കൂടെ ചേര്‍ത്ത് ഒരു പുസ്തകം എഴുതിക്കൂടേ“. അതു ഞാന്‍ അന്നേരം “ബുഹുഹഹഹ” എന്നു ചിരിച്ചു തള്ളിയെങ്കിലും, ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഞാനും പിതാശ്രീയും (അതേ, നമ്മള്‍ ഫാമിലിയായിട്ട് ഈ പരിപാടി തന്നെ!) കൂടെ തിരിച്ചു വീട്ടിലേയ്ക്കു വരുന്നവഴി, ആ ചിന്ത വീണ്ടും ഒരു സീറോ വാട്ട് ബള്‍ബ് പോലെ കത്തി. വീട്ടിലെത്തി, മാതാശ്രീ ഊണു വിളമ്പി വച്ചപ്പോഴേയ്ക്കും അത് ഒരു ഹ‌ണ്‍‌ഡ്രഡ് വാട്ട് ബള്‍ബ് പോലെ പല്ലു കാട്ടി ചിരിച്ചു കഴിഞ്ഞിരുന്നു. പിന്നെ, എന്നെ അറിയാല്ലൊ... എന്തേലും ചെയ്യാന്‍ തോന്നിയാ പിന്നെ അതു ചെയ്തു തീര്‍ത്താലേ ഉറക്കം വരൂ. അപ്പോ, വൈകുന്നേരം തിരുവന്തോരം ബസ്സ് പിടിക്കുന്നതിനു മുമ്പ് ഒരു വഴിയ്ക്കെത്തിക്കണം! പക്ഷേ, പുസ്തകം ഇറക്കുക എന്നൊക്കെപ്പറയുന്നത് മെനക്കേട് ഏര്‍പ്പാടാണ്, വൈകുന്നേരം കൊണ്ട് എന്താ‍യാലും പറ്റില്ല; മാത്രമല്ല, പിന്നീട് എന്തേലും കൂടെ കൂട്ടിച്ചേര്‍ക്കാനും ബുദ്ധിമുട്ട്; പിന്നെ എന്താ ചെയ്ക? ആങ്!! ഒരു ബ്ലോഗായാലോ..? ശ്ശൊ! കര്‍ത്താവേ, വീണ്ടും ഒരു ബ്ലോഗോ?! ഇപ്പോളുള്ള നാലെണ്ണം തന്നെ ‘റൈറ്റേര്‍സ് ബ്ലോക്ക്’ കാരണം പൊടിപിടിച്ചു കിടപ്പാ കുറേ കാലമായിട്ട്! ആങ്.. സാരമില്ല... ഒരു വഴിയ്ക്കു പോകുവല്ലേ.. ഇരിയ്ക്കട്ടെ, ഒരെണ്ണം കൂടി.

Tuesday, April 24, 2007

‘ഇഞ്ചി’ കടിച്ച അണ്ണാന്‍

2004-ന്റെ ശിശിരത്തിലെ ഒരു തണുത്ത സായാഹ്നം!
ഡാലസ്സിന്റെ പ്രാന്തപ്രദേശത്തുള്ള ‘ഇര്‍വ്വിങ്ങ്’ എന്ന കൊച്ചു പട്ടണം!

ഇന്‍ഫോസിസിന്റെ ഒരു ക്ലയന്റിനു വേണ്ടി അവിടെ ഓണ്‍-സൈറ്റ് ആയിരുന്നു അന്നു ഞാനും സുഹൃത്തുക്കളും. ഇന്‍ഫോസിസിന്റെ (മാത്രമല്ല, വിപ്രോ, ടി.സി.എസ് തുടങ്ങി പലരുടെയും) ഒത്തിരി പ്രൊജക്റ്റുകള്‍ ആ ഭാഗങ്ങളില്‍ ഇങ്ങനെ പടര്‍ന്നു പന്തലിച്ചു വന്നിരുന്നു. സത്യം പറഞ്ഞാല്‍, വെള്ളത്തൊലിയെക്കാള്‍ ആ ഭാഗങ്ങില്‍ കണ്ടു വന്നിരുന്നത് തവിട്ടു തൊലിയാണ് (ഇപ്പൊഴും വല്യ മാറ്റമൊന്നുമില്ല), ഇംഗ്ലീഷിനെക്കാള്‍ അവിടങ്ങളില്‍ കേട്ടു വന്നിരുന്നത് തെലുങ്കും തമിഴുമായിരുന്നു, “Hello” എന്നതിനെക്കാള്‍ കേട്ടു വന്നിരുന്നത് “Java, C++, Oracle, spreadsheet, ppt” തുടങ്ങിയ പദങ്ങളായിരുന്നു. എന്തിനേറെ പറയുന്നു, അവിടുത്തെ "Thomas Jefferson Park" എന്ന മനോഹരമായ പാര്‍ക്ക് പൊതുവേ അറിയപ്പെട്ടിരുന്നത് “ഗാന്ധി പാര്‍ക്ക്” എന്നായിരുന്നു!!! അതാണ് ഇര്‍‌വ്വിങ്ങ് - അമേരിക്കയുടെ ഉള്ളിലെ ‘മറ്റൊരു’ ഇന്ത്യ!!!

Saturday, March 24, 2007

Roadrash!!!

Back in college days (1997-2001), when PCs were becoming popular in Kerala, 'Roadrash' was one of the games which had glued me to a seat. (Well, to be frank, I was never much of a computer-gamer; Roadrash, Minesweeper, Solitaire & Mah Jong being the only ones I've ever laid my hands on, other than the ones I had authored myself: a flavor of Othello, a memory game which I christened 'Ormma', and 'MathWars' which I wrote to improve my calculating speeds.)

I guess Roadrash got popular exploiting man's inherent urge for transgression, adrenaline, and a passion for lawlessness. I used to play on all the four routes available in my version, and was thrilled to the core when I could take a real-life drive along two of them: the 'Napa valley' & the 'Pacific Highway', when I worked in the USA.

Anyway, my taste of Pune roads during the current month-long visit surpasses all those elements of transgression, lawlessness and adrenaline-rush!!! read on...

Monday, March 19, 2007

Aati kya Khandala?

Okay, so it was my 2nd weekend at Pune; half of saturday went partly at the gym, and mostly in reading up stuff and working on a presentation. Dude, weekends are to chill-out - throw that laptop away!!!. So, mounted my (? oye, its Shoby's!) motorbike, and took off to Dann's & Ajith's. Dann was already off to Trivandrum for the long weekend, and Ajith's bro, Sreejith had come to Pune for his. So, we decided upon a Hindi movie (Hattrick) for the evening, and a bit of trekking for the afternoon. So, rode to Baner and went up the hill to fetch a glimpse of sunset. But alas, the stupid sun had already set!!! An hour there, and then off to E-Square for the movie. Dropped by at a Smoking-Joe's on the way, for some Indianized Pizzas. Well, as for the movie, Hattrick turned out to be a pretty good entertainer, after all!

Thus came the dusk, the dawn and day 2nd !!

Thursday, January 18, 2007

കരഘോഷം :: ചില ടെന്നിസ്‌ സ്മരണകള്‍

ജൂണ്‍ 30, 2006:
"വലിയ മോഹങ്ങളൊന്നുമില്ല - പറ്റുന്ന അത്രയും കളിയ്ക്കണം, ഇപ്പോഴത്തെ റാങ്ക്‌ ആയ 148-ല്‍ നിന്ന് ഇത്തിരിയെങ്കിലും മുന്നേറണം". കുതിര്‍ന്ന ഹെഡ്ബാന്റില്‍ നിന്നു കീഴേയ്ക്ക്‌ ഒലിച്ചിറങ്ങിയ ഒരു തുള്ളി വിയര്‍പ്പ്‌ കണ്ണില്‍ കയറുന്നതിനു മുന്ന് റിസ്റ്റ്ബാന്‍ഡില്‍ ഞാന്‍ ഒപ്പി. എതിര്‍ വശത്ത്‌ ഫാബിയാനോ ബത്തിസ്ത്തി - ഇറ്റലിക്കാരനാണ്‌ - റാങ്ക്‌ 132. ജയിച്ചാല്‍ എന്റെ റാങ്ക്‌ മുന്നോട്ട്‌!

ഇതു വിംബിള്‍ഡണ്‍ - ടെന്നിസ്‌ റായ്ക്കറ്റ്‌ ആദ്യമായി തൊട്ട നാള്‍ മുതല്‍..., 86-ല്‍ ബോറിസ്‌ ബെക്കറിന്റെ ജയം പെരുവിരല്‍ത്തുമ്പില്‍ നിന്നു കണ്ട നിമിഷം മുതല്‍..., കാല്‍ കുത്താന്‍ കൊതിച്ച മണ്ണ്‍..., ഒന്നു സെര്‍വ്വ്‌ ചെയ്യാന്‍ കൊതിച്ച കോര്‍ട്ട്‌..., ചുറ്റും നോക്കി റായ്ക്കറ്റ്‌ കൊണ്ട്‌ അഭിവാദ്യം ചെയ്യാന്‍ കൊതിച്ച സദസ്സ്‌.

ഇന്നു സീസണ്‍ന്റെ അഞ്ചാം ദിവസം - നാലു എതിരാളികളെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഏതു ദിവസവും ഞാന്‍ പരാജയപ്പെടാം...